പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, November 12, 2007

നായക നായ

രാമസേതുവും സേതുസമുദ്രവും ഉണ്ടായതിനു ശേഷം, പുലിയും പുലിത്തലയന്മാരും ഉണ്ടാവുന്നതിനു മുന്‍പ് വാവുനിയ എന്ന സിലോണ്‍ പട്ടണത്തില്‍ ഒരു നായ സിംഹളരെ മാത്രമല്ല സ്വന്തം നാട്ടില്‍ ഗതിയില്ലാതെ പ്രവാസികളായ തമിഴ് മലയാളമടങ്ങുന്ന ഇന്ത്യന്‍ വംശജരെയും കിടുകിടാ വിറപ്പിച്ചിരുന്നു.കണ്ണില്‍ പെട്ടവരെ കടിച്ചും കുരച്ചോടിച്ചും വഴിനടത്താതെയും നായവാണിരുന്ന കാലം.

ആയിരത്തിത്തൊള്ളായിരത്തി നാല്‍പ്പത് അന്‍പതുകളില്‍ സിലോണിലെ വാവുനിയായില്‍ സംഭവിച്ചത് രണ്ടായിരത്തിയാറില്‍ കേരളത്തിലെ ഒരു കായലോര ഗ്രാമമായ കാക്കത്തിരുത്തിയിലെ ഒരു ഇടത്തരം വീടിന്റെ ഉമ്മറത്തിണ്ണയിലിരുന്ന് എക്സ് സിലോണിയാ‍യ ധീരപാലന്‍ ചേട്ടന്‍ വിവരിക്കുകയാണ്.


ധീരപാലന്‍ ചേട്ടന് വാവുനിയയില്‍ ചായക്കച്ചവടമായിരുന്നു.മദിരാശിപ്പട്ടണത്തിലെ ചായക്കട സാമാന്യം പച്ചപിടിച്ചപ്പോള്‍ തോന്നിയ മോഹമായിരുന്നു സിലോണ്‍.

നാട്ടിലെ ചെത്തുകാരും വിറകുവെട്ടുകാരുമൊക്കെയായി കുറെപ്പേര്‍ കടം വേടിച്ചും കഷ്ടപ്പെട്ടും കടല്‍ കടന്നു സിലോണ്‍ പൂകിയതിന്റെ ആര്‍ഭാടങ്ങള്‍ നാട്ടിലും കാണപ്പെട്ടു തുടങ്ങിയ കാലമായിരുന്നു അത്.സ്വാഭാവികമായും ധീരപാലന്‍ ചേട്ടന്റെയും മനസ്സൊന്നിളകി.

വിസ പാസ്പോര്‍ട്ട് എമിഗ്രേഷന്‍ ബോര്‍ഡിങ്ങ് പാസ്സ് റിപ്പോര്‍ട്ടിഗ് റ്റൈം തുടങ്ങിയ കലാപരിപാടികള്‍ കണ്ടുപിടിക്കാത്ത കാലമായിരുന്നു.

ധീരപാലന്‍ ചേട്ടന്‍ തീരുമാനിച്ചു.പുറപ്പട്ടു.വാവുനിയയില്‍ വന്നു പതിക്കുകയും ചെയ്തു.

അവിടെ ചെന്നപ്പോ അവിടെയും ഞായറാഴ്ചയെന്നു പറയും പോലെ വാവുനിയായിലും ധീരപാ‍ലന്‍ ചേട്ടന്‍ ചായക്കടതന്നെയാണു തുടങ്ങിയത്.

ചായയടിച്ചു അവിടെ പിടിച്ചു നില്‍ക്കാമെന്നായി.

പിന്നെ മടിച്ചില്ല.എല്ലാ മലയാളികളും സിലോണില്‍ എത്തിയാല്‍ ചെയ്യുന്നറ്റ് ധീരപാലന്‍ ചേട്ടനും ചെയ്തു.നാട്ടിലൊരു പെണ്ണോരുത്തിയുള്ളപ്പൊ തന്നെ മറ്റൊന്നിനെ കൂടി കെട്ടി.എന്തിനാന്നു ചൊദിച്ചാല്‍.....

ഒരു സുഖത്തിന്...ഒരു രസത്തിന്...എന്നും പറയാം.


കുട്ടികളുടെ കാര്യത്തില്‍ കണക്കിനു പുസ്തകമില്ലാത്ത കാലമായിരുന്നുവല്ലൊ അത്.പിന്നെ ദൈവാധീനവും കൂടിയുണ്ടെങ്കി...പറയുകേം വേണ്ട.


അതുകൊണ്ടു തന്നെ കൈയ്യും കണക്കുമില്ലാതെ കുറെ സിംഹളക്കുട്ടികള് പിറന്നു.അവര്‍ പച്ച മലയാളത്തില്‍ കലപിലവെച്ച് അവിടെ ഒരു കൊച്ചു കേരളം തന്നെ സൃഷിച്ചു.ഇതൊന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ കേരളവും ജീവിച്ചു.

ധീരപാലന്‍ ചേട്ടന്‍ ഇതെല്ലാം കണ്ട് കോള്‍മയിര്‍ കൊണ്ടു.അങ്ങനെ കുട്ടീം ചട്ടീം വട്ടീമൊക്കെയായി അവിടെം ഇവിടെം ആവശ്യത്തിനു കുടുംബങ്ങള്‍,കുട്ടികള്‍.

ധീരപാലന്‍ ചേട്ടന്‍ എവിടെയാണെങ്കിലും കഥാപാത്രങ്ങള്‍ മാറുന്നതല്ലാതെ കഥ ഒന്നു തന്നെ എന്ന നിലയില്‍ നാട്ടിലും സിലോണിലും ധീരപാലന്‍ ചേട്ടന്റെ ജീവിതം നിറഞ്ഞ സദസ്സില്‍ ഓടിക്കൊണ്ടിരുന്നു.


ഒരു തവണ നാട്ടില്‍ വന്ന് സിലോണീല്‍ തിരിച്ചെത്തിയപ്പോഴാണ് ചെറിയ ചട്ടമ്പിയായ ധീരപാലന്‍ ചേട്ടന്‍ വാ‍വുനിയയില്‍ പുതിയ ഒരു ചട്ടമ്പി രംഗപ്രവേശം നടത്തിയ കാര്യം അറിയുന്നത്.

ഒരു നായ

വലിപ്പത്തിലും ശൌര്യത്തിലും ആരെയും വെല്ലാന്‍ പോന്ന ഒരുത്തന്‍.പുലിവംശത്തില്‍ പെട്ട ഒരിനം.അങ്ങനെയെ തോന്നു.നായയെ പേടിച്ച് ആര്‍ക്കും വഴിനടക്കാന്‍ വയ്യെന്നായി.

സ്വന്തം വര്‍ഗത്തിലെ പെണ്ണുങ്ങളെപ്പോലും(പട്ടികഴ്വേറിമക്കളെ) വഴിനടത്താന്‍ പോലും ഈ നായേടെ മോന്‍ സമ്മതിച്ചില്ല

ഏതെങ്കിലും പട്ടി മുന്നില്‍ പെട്ടാല്‍ നമ്മുടെ നായകനിഷ്ടപ്പെട്ടാല്‍ എന്തും സംഭവിക്കാം.

പലവഴിക്കും നാട്ടുകാരവനെ കുടുക്കാന്‍ നോക്കി.കെന്ണിയൊരുക്കി,തീറ്റയില്‍ വിഷം കലര്‍ത്തി.അതില്‍ നിന്നൊക്കെ അവന്‍ ഒരഭ്യാസിയെപ്പോലെ കുതറി മാറി.

മനുഷ്യരെപ്പോലെ ബുദ്ധിയില്ലെങ്കിലും അവന് മൃഗങ്ങള്‍ക്കു വേണ്ട വകതിരിവുണ്ടായിരുന്നു

മനുഷ്യര്‍ ഈ മൃഗത്തിനെതിരെ മുനിസിപ്പലിറ്റിയില്‍ പരാതി പറഞ്ഞുനോക്കി.എങ്ങനെയെങ്കിലും നായയെ ഒതുക്കണമെന്നു പൌരാവലി ഒന്നടങ്കം ഒത്തുകൂടി ആവശ്യപ്പെട്ടു.ഇതെന്താ മൃഗാധിപത്യ രാജ്യമൊ എന്നു ബാലരമ സ്റ്റൈലില്‍ അധികാരികള്‍ പരാതിക്കാരെ കളിയാക്കി,ഒഴിവാക്കി.
ഇങ്ങനെ നായകനായ വാവുനിയയില്‍ വിലസിയിരുന്ന കാലം.
നമ്മുടെ ധീരപാലന്‍ ചേട്ടന്‍ ഒരു രാത്രിയില്‍ കടപൂട്ടി സിംഹളത്തിയുടെയും സിംഹളകിടാത്തങ്ങളുടൈയും മടയിലേക്കു വെച്ചു പിടിക്കുമ്പൊള്‍ അതാ അങ്ങകലെ നമ്മുടെ നായകനായ മീശപിരിച്ച് നില്‍ക്കുന്നു.
എന്തിനും തയ്യാര്‍ എന്ന ഭാവേനയുള്ള ആ നില്‍പ്പ് കണ്ടതും ധീരപാലന്‍ ചേട്ടന്റെ ധീരം ചോര്‍ന്നുപോയി.

ധീരപലന്‍ ചേട്ടന്‍ മുകളിലേക്കു പിരിച്ചു വെച്ച തന്റെ കൊമ്പന്‍ മീശ താഴേക്ക് തെറുത്തു വെച്ച് ഭവ്യനായി.

ഇതു കൊണ്ടൊന്നും രക്ഷയില്ല.ഇനി എന്തു ചെയ്യും.സിംഹളന്മാരോട് കാണിക്കുന്ന ത്രാട്ട് ഇവന്റെ മുന്നില്‍ നടപ്പില്ല.
പെട്ടെന്നാണ് ഒരൈഡിയ ധീരപാലന്‍ ചേട്ടന്റെ മനോമുകുരത്തിലേക്കു പൊന്തി വന്നത്.

തന്റെ അജാനുബാഹുവായ ശരീരത്തെ ഭൂമിയിലേക്കു വളച്ച് കൈ നിലത്തു കുത്തി നായയെ പോലെ നില്‍ക്കുക.തന്റെ തന്നെ വര്‍ഗത്തിലെ മറ്റൊരു കൂറ്റനെ കാണുമ്പോള്‍ തീര്‍ച്ചയായും ആരായാലും പത്തി മടക്കും

ധീരപാലന്‍ ചേട്ടന്‍ സധൈര്യം അതു തന്നെ ചെയ്തു.ശരീരം വില്ലു പോലെ വളച്ചു നായയെപ്പോലെ നിന്നു.വിചാച്ചതു പോലെ തന്നെ നായ അതിന്റെ പാട്ടിനു പോയി.
കഥ പറഞ്ഞു തീര്‍ന്നതും ഒരു പയ്യന്‍ ധീരപാലന്‍ ചേട്ടന്റെ നേര്‍ക്ക് ഒരു പീക്കിരി ചോദ്യം കാച്ചുന്നു.

നായക്ക് മാമനെ പട്ടിയാണെന്നു തോന്നിക്കാത്തത് മാമന്റെ ഭാഗ്യം.

8 comments:

മണിലാല്‍ said...

നായാക്കു മാമനെ പട്ടിയാണെന്നു തോന്നിക്കത്തതു മാമന്റെ ഭാഗ്യം......നായക നായ....

മണിലാല്‍ said...

നായക്കു മാമനെ പട്ടിയാണെന്നു തോന്നിക്കാത്തത് മാമന്റെ ഭാഗ്യം.

krish | കൃഷ് said...

ഈ നായകനായാ‍ണോ ഭണ്ടാരനായ’ക?

(പോപ്പ് അപ്പ് വിന്‍ഡോ , word veri ഒഴിവാക്കിയാല്‍ സൌകര്യമായിരിക്കും)

ശ്രീ said...

കൃഷ് ചേട്ടന്‍‌ പറഞ്ഞ നിര്‍‌ദ്ദേശങ്ങളെ പിന്താങ്ങുന്നു.

:)

മണിലാല്‍ said...

നായക്കു മാമനെ പട്ടിയാണെന്നു തോന്നിക്കാ‍ത്തത് മാമന്റെ ഭാഗ്യം.

venkiteswaran said...

കലക്കുന്നുണ്ട് ... ഉടന്‍ തന്നെ ഒരു പുസ്തകം പ്രതീക്ഷിക്കുന്നു...

venkiteswaran said...

കുറച്ചു കൂടി ആത്മകഥാപരമായിക്കൂടേ?

മണിലാല്‍ said...

ശ്രീലങ്കയിലെ വാവുനിയായില്‍ എലികളെയും പുലികളെയും വിറപ്പിച്ച ഒരു നായിന്റെ മോന്റെ കഥ


നീയുള്ളപ്പോള്‍.....