Tuesday, October 1, 2013
എന്റെ ഉറക്കങ്ങള്‍
ഒരു ചായ കുടിക്കാം എന്ന് വിചാരിക്കുന്നതു പോലെ ലളിതമായി, ഒന്നുറങ്ങിക്കളയാം എന്ന് എല്ലായ്പ്പോഴും വിചാരിച്ചുകൊണ്ടിരിക്കുന്നു.മുളക്കാത്ത വിത്തിന്റെ മഹാനിദ്ര പോലെ ഉറക്കത്തിന്റെ ആഴത്തില്‍ ഉറഞ്ഞുപോകുന്നത് ഞാനെപ്പോഴും സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നു.
ഉറക്കം ഒരു മഹാപാതകം പോലെയാണ് സാധാരണ മനുഷ്യരും അതിനേക്കാള്‍ സാധാരണക്കാരായ മാദ്ധ്യമപ്രവര്‍ത്തകരും കാണുന്നത്.അല്ലെങ്കില്‍ പൊതുവേദിയിലേയും നിയമസഭയിലേയും ഉറക്കം ഫോട്ടോ ആക്കില്ലല്ലോ.ആ വിശ്രാന്തിയെ സാമാന്യബോധമുള്ള മനുഷ്യര്‍ അഭിവാദ്യം ചെയ്യുകയാണ് ചെയ്യേണ്ടത്.എന്റെ പുസ്തകം ‘മാര്ജാരന്’ എങ്ങിനെയുണ്ട് എന്നു ചോദ്യത്തിനു വടുക്കുഞ്ചേരിയിലെ സുജ പറഞ്ഞത് വായന തീര്‍ന്നില്ല, പുസ്ത്കം കയ്യിലെടുത്താല്‍ അവര്‍ക്കുറക്കം വരുമെന്നാണ്.എന്റെ പുസ്തകമായതിനാലാണൊ ഉറക്കമെന്ന് ഞാന്‍ സംശയിക്കുന്നു.എന്തായാലും അസ്വസ്ഥമാക്കുന്ന പുസ്തകത്തേക്കാള്‍ ഉറക്കുന്ന പുസ്ത്കമാണ് നല്ലത്.എന്നെ പുസ്ത്കം കൊണ്ടു പോകുന്നത് ഭാവനകളിലേക്കാണ്.അത് പിന്നീട് മയക്കവും ഉറക്കവുമാകും.ആയതിനാല്‍ ഒരു പുസ്ത്കാവും ഒറ്റയടിക്ക് അവസാനിപ്പിക്കുക ഒരിക്കലും പറ്റാത്ത കാര്യവുമാണ്.ഒറ്റയടിക്ക് വായിച്ച അപൂര്‍വ്വം പുസ്തകങ്ങളില്‍ ഓര്‍മ്മ വരുന്നത് ‘ക്ളാന്റസ്റ്റൈൻ ഇന്‍ ചിലി’ ആണ്.മാര്‍ക്വേസിന്റെ ചെറിയ പുസ്തകം.
Subscribe to:
Post Comments (Atom)
11 comments:
വലിയ കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടക്കുമ്പോള്‍ ചില അസ്വസ്ഥ രാത്രികളില്‍ കൈവിരല്‍ തുമ്പത്ത് അവള് ഉണ്ടായിരുന്നുവെങ്കില്‍ എന്ന് തോന്നാറുണ്ട്,നിമിഷനേരത്തേക്കെങ്കിലും. ഇല്ല എന്ന അറിവ് തരുന്ന ആഹ്ലാദം ചേറുതല്ല.മറ്റെന്തിനേക്കാളും ഉറക്കം എന്ന സ്വകാര്യതയെ സ്നേഹിക്കുന്നതു കൊണ്ടണത്.
ഉറക്കം നടിക്കാനുള്ള കഴിവുണ്ടെങ്കില്‍ കുടുംബജീവിതം എത്രകാലം വേണമെങ്കിലും മുന്നോട്ട് നയിക്കാം.
ഉണരൂ ഉണരൂ...നമ്മള് ഉറക്കം നടിക്കുകയല്ലേ അതുകൊണ്ട് ഉണരുക ബുദ്ധിമുട്ടാണ്.
ഉറക്കം ഒരു ശാന്തസമുദ്രമല്ലേ...:)
nalla urakkangal ullathukondaavanam nalla unarchayote unarchayulla kaazchakal ninte munpil theliyunnathu.uranguka unarnnirikkuka...
Nice ezhuthu chullan. Appo book onnu vaanganamallo!! :)
"വേറിട്ട ഉറക്കത്തിന്റെ" ഒരു കഥ ഞാനും പറയാം. ജീവിതസാഹചര്യങ്ങള്‍ മൂലം പിരിഞ്ഞു ജീവിക്കേണ്ടി വരുന്ന ഭാഗ്യ ദമ്പതികള്‍. വല്ലപ്പോഴും കണവന്റെ guest appearence. ശീലം കൊണ്ടാവാം ഇരുട്ട് കനക്കുന്ന പാതിരായ്ക്ക് ഒരു ജാരനെ പോലെയേ (മാര്‍ പദവി അടുത്ത് തന്നെ കിട്ടും) ഭര്ത്താവദ്ദേഹം ഭാര്യയുടെ ക്വാര്ട്ടേര്സിലെത്തൂ. പക്ഷേ, പിറ്റേന്ന് രാവിലെ മുതലേ ചുറ്റുവട്ടത്തെ സാറമ്മാരും, ടീച്ചര്‍മാരും ചോദിച്ചു തുടങ്ങും "ആള് വന്നിട്ടുണ്ടല്ലേ" ..ചെറുചിരി പുറകേ ..കണവന്റെ കൂര്‍ക്കംവലി കച്ചേരിയാണ് ചിരിയുടെ കാരണം.പല താളങ്ങളില്‍..ഈണങ്ങളില്‍..ഒച്ചയുടെ ഏറ്റക്കുറച്ചിലുകളില്‍...ചിലപ്പോള്‍ പഴയ ബുള്ളറ്റിന്റെ ഗാംഭീര്യം..മറ്റ് ചിലപ്പോള്‍ കുണ്ടും കുഴിയും ഇറങ്ങി ക്കയറി നീങ്ങുന്ന ഓട്ടോറിക്ഷയുടെ ദൈന്യത. ഭാര്യ കൂര്‍ക്കംവലിയുടെ അകമ്പടിയോടെയെത്തുന്ന സംസാരത്തിന് കാതോര്‍ത്ത് കാവലിരിക്കും. ഉറക്കമൊഴികള്ക്ക് മറുമൊഴികളും, മറുചോദ്യങ്ങളുമായി ഭാര്യയുടെ cbi മനസ്സ് ഉണരും..പക്ഷേ ഏത് ഗാഢനിദ്രയിലും മനസ്സിന്റെ "ഒളിമുറി" തുറക്കപ്പെടാതിരിക്കാനുള്ള ഭര്‍ത്താവിന്റെ വൈദഗ്ദ്ധ്യത്തിന് മുന്നില്‍ പാവം ഭാര്യ തോറ്റു തലയിലൂടെ പുതപ്പിട്ടു മൂടും.
eee ezhuthinu sthuthi.........
കൈവണ്ണയില്‍ അവളുടെ ശിരസ്സും,മാറില്‍ അവളുടെ കൈയും ഇല്ലെങ്കിലാണ് എന്റെ ഉറക്കത്തിന്റെ സ്വകാര്യത നഷ്ടപ്പെടുക...
kaiviral thumpil aval undakanamennu nee aashichittu kaaryamillallo...avalumaarkku koodi thonnande..............aaru sahikkum ninne?????????????????????????
Post a Comment