പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Friday, January 23, 2009

ജാരന്‍ പുരാണത്തില്‍

പ്രഭാതവന്ദനം നിര്‍വ്വഹിക്കാന്‍ സ്നാനത്തിന്

ഗൌതമന്‍* പോയ തക്കം നോക്കി അഹല്യ*യെ തേടി ദേവേന്ദ്രന്‍*
എത്തുന്നു.
സൂര്യ താപമേറ്റ് വരണ്ട ഭൂമിയെ ഭ്രമിപ്പിക്കാന്‍ മഴയുടെ ദേവനെളുപ്പമായിരുന്നു.
ജ്ഞാനദൃഷ്ടിയോ സംശയരോഗമോ നിമിത്തം പെടുന്നനെ തിരിച്ചെത്തിയ ഗൌതമന്‍ അകത്താരെന്ന് ചോദിക്കുന്നു.
ജാരിണിയുടെ സ്വാഭാവിക ബുദ്ധിയോടെ അഹല്യ പറയുന്നു.
മാര്‍ ജാരഹാ എന്ന്
അവള്‍ മനസ്സില്‍ പറഞ്ഞത് മല്‍ ജാരഹാ എന്നും ഗൌതമനെ കേള്‍പ്പിച്ചത് മാര്‍ ജാരഹാ എന്നുമായിരുന്നു.
കൂടെക്കിടപ്പിനോട് നുണ പറഞ്ഞോ ഇല്ല.
എന്നാല്‍ സത്യവും പറഞ്ഞു.
ജയ് ജാരഹാ.


*ദേവേന്ദ്രന്‍-സൂര്യതാപം.
*അഹല്യ-ഉഴുതു മറിക്കാത്ത മണ്ണ്
*ദേവേന്ദ്രന്‍‌-മഴയുടെ ദേവന്‍





1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഗൌതമനാനൂ സൂര്യതാപം ,
നല്ല മിനിക്കഥ..കൊള്ളാമ്


നീയുള്ളപ്പോള്‍.....