പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം

Monday, October 20, 2008

നര്‍മം പോയ കോമാളി



കുഞ്ഞമ്പു എന്ന മനുഷ്യന്റെ മുന്നിലല്‍ മനോരോഗ വിശാരദന്‍ പ്രതിസന്ധിയിലായി.

ഇരുട്ടിവെളുക്കുന്നതിനുമുമ്പ് ഒരാളില്‍ നിന്നും നരമ്മ ബോധം കൊഴിഞ്ഞു പോകുക.(കമ്യൂണിസത്തിന്റെ അവസാന അദ്ധ്യായംത്തോടെ ഭരണകൂടം കൊഴിഞ്ഞു പോകുമെന്ന് ഒരു മൂപ്പര്‍ പറഞ്ഞുവെച്ചിട്ടുണ്ട്.പല തരം കമ്യൂണിസം വന്നിട്ടും അതൊട്ടു കൊഴിഞ്ഞു പോകുന്ന ലക്ഷണമില്ല താനും.)മുന്നിലിരിക്കുന്ന ആള്‍ ചില്ലറക്കാരനല്ല,

ആയിരക്കണക്കിനാളുകളെ ദിനം പ്രതി കുടുകുടാ ചിരിപ്പിച്ചു കോണ്ടിരിക്കുന്ന പ്രശസ്തമായ സര്‍ക്കസ് കമ്പനിയിലെ കോമാളിയാണ്.

ഒരു നാള്‍ കുഞ്ഞമ്പു തിരിച്ചറിയുന്നു ചിരിപ്പിക്കാനുള്ള തന്റെ കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു,
സ്വയം ചിരിക്കാനുള്ള കഴിവും.(അത് കോമാളികള്‍ക്ക് പറഞ്ഞിട്ടുള്ളതുമല്ലെന്ന് ചാര്‍ളി ചാപ്ലിന്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്)
മാനേജര്‍ ശ്രീധരേട്ടന്‍ പറയുന്നതു വരെ ഇതറിഞ്ഞിരുന്നില്ല.കാണികള്‍ ചിരിക്കാതിരുന്നത് തന്റെ കുറ്റം കൊണ്ടാണെന്നും കുഞ്ഞമ്പു വിചാരിച്ചില്ല.അതവരുടെ കഴിവുകേട് എന്നാണപ്പോള്‍ ചിന്തിച്ചത്.ചിരിക്കാനും ചിരിക്കാതിരിക്കാനുമുള്ള അവകാശം അവരുടെതാണല്ലോ എന്ന ഫിലോസഫിയില്‍ കുഞ്ഞമ്പു ആശ്വസിക്കുകയായിരുന്നു.
തന്റെ നിഴല്‍ കണ്ടാല്‍ ചിരിച്ചുലയുമായിരുന്ന പ്രേക്ഷകരുടെ മുഖത്ത് ഇപ്പോള്‍ നിസംഗത മാത്രം.തന്നോടുള്ള സഹതാപം മാത്രം.

ഒറ്റയടിക്ക് ലോകത്തിന്റെ നര്‍മം പോയി എന്നാണ് ആദ്യം കരുതിയത്.
ലോക്കല്‍ സിക്രട്ടറിയും രാഷ്ട്രീയ ഗുരുനാഥനുമായ അനന്തന്‍ സഖാവിനോട് ഇക്കാര്യം ചോദിക്കാനിരുന്നതുമാണ്.സ്വാഭാവികമായും
ഇതെല്ലാം ആഗോളവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് കേള്‍ക്കേണ്ടി വരുമെന്നതിനാല്‍ സാഹസത്തിനു മുതിര്‍ന്നില്ല.ആഗോളവര്‍ല്‍ക്കരണം ഒരു കച്ചിത്തുരുമ്പാണ്.മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങള്‍ വരുമ്പോള്‍ ആഗോളവല്‍ക്കരണത്തെ കൂട്ടുപിടിക്കാം.പക്ഷെ തനിക്കിത് ആരുടെയും മേല്‍ കെറ്റിവെച്ച് രക്ഷപ്പെടാന്‍ കഴിയുന്ന ഒന്നല്ല.ജീവിതമാണ്,ചോറാണ്.


കൈവിട്ട നര്‍മവും പോയ ജോലിയും തിരിച്ചു വേണം.
അതിന് എന്തെങ്കിലും നിവൃത്തിയുണ്ടാക്കണം.ഇത് ജീവിതമാണ് സര്‍.
അയാള്‍ സൈക്യാട്രിസ്റ്റിനോട് താണുകേണു,പട്ടം താണുപ്പിള്ളയെപ്പോലെയിരുന്നു.


എന്നുതൊട്ടാണ് തുടങ്ങിയതെന്ന് ഓര്‍ക്കാന്‍ കഴിയുന്നുണ്ടൊ?


“മാസങ്ങളായി ”


എത്ര?



“ഡിസമ്പര്‍,നവമ്പര്‍,ഒക്ടോബര്‍..........സെപ്റ്റംബറിലാണെന്നു തോന്നുന്നു തുടക്കം


മനസ്സിനെ ഗുരുതരമായി ബാധിച്ച എന്തെങ്കിലും അല്‍ക്കുലുത്ത് എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ,

ഒന്നാലോചിച്ചു നോക്കൂ?

മൂക്കത്ത് വിരല്‍ കുത്തിയും വിരല്‍ മടക്കിയും തലയില്‍ ചൊറിഞ്ഞും കുഞ്ഞമ്പു ആലോചിച്ചു.
ഒന്നും തെളിയുന്നില്ല.


അമ്മയുടേയൊ അഛന്റെയോ മറ്റു വേണ്ടപ്പെട്ടവരുടേയോ മരണം,അങ്ങനെ വല്ലതും?

“അച്ഛന്‍ പണ്ടേ പോയി.
സര്‍ക്കസ്സിലായിരുന്നു.
ട്രിപ്പീസിനിടയിലാ കാലമാടന്‍ കൊണ്ടു പോയത്.
അതിനുമുമ്പെ അമ്മയും പോയി,തെയ്യത്തിനു പോയി മടങ്ങുമ്പോ വള്ളം മറിഞ്ഞ്.

പിന്നെ വേണ്ടപ്പെട്ടവര്....... അവര് തലങ്ങും വെലങ്ങും വീണുമരിക്കണണ്ട്”
അതൊക്കെ നോക്കിയിരുന്ന് തലപുണ്ണാ‍ക്കാന്‍ മെനക്കെടാറില്ല.ഗാലറിയിലെ ആരവങ്ങളില്‍ എല്ലാം അലിഞ്ഞുപോകും.

പാര്‍ട്ടിക്കാരനാണോ?
“അതെ”
മെമ്പര്‍ഷിപ്പുണ്ടോ?
“അത് വലിയ കാര്യമാണൊ”

ആക്ഷനില്‍ പങ്കെടൂത്തിട്ടുണ്ടോ?
“പങ്കെടുക്കണമെന്നുണ്ടായിരുന്നു.

പക്ഷെ പാര്‍ട്ടിക്കാര് എന്നെ ഒഴിവാക്കി.
ഞാനൊരു തമാശക്കാരനല്ലെ.
എല്ലാം എനിക്ക് തമാശയായിട്ടെ തോന്നിയിട്ടുള്ളു ,അത് കൊണ്ടായിരിക്കും.”


കത്തിയേറ്,വാള്‍പ്പയറ്റ്,ഓതിരം കടകന്‍,ബോംബെറിയല്‍ തുടങ്ങിയ കലാപരിപാടികള്‍ കണ്ട് പേടിച്ചിട്ടുണ്ടോ?
സൈക്യട്രിസ്റ്റ് തലശ്ശേരി കമ്യൂണിസ്റ്റിനെ ഒന്ന് ചൊറിഞ്ഞുനോക്കി.
“അതൊക്കെ ഞങ്ങക്ക് അംഗനവാടി തൊട്ടെ തിരിയുന്ന കാര്യങ്ങളല്ല ”


സൈക്യാട്രിസ്റ്റ് പുസ്തകങ്ങളില്‍ പരതി, പഴയ പാഠപുസ്തകങ്ങള്‍ ചതിക്കില്ലെന്നാണ്.

പക്ഷെ ഒന്നും തടയുന്നില്ല.
ഇങ്ങനെയോരോ തലതിരിഞ്ഞ കേസുകെട്ടു വന്നാല്‍ കാര്യം പോക്കാ...സൈക്യട്രിസ്റ്റ് തലചൊറിഞ്ഞു.
സൈക്യാട്രിസ്റ്റുകള്‍ ഭൂരിഭാഗവും കഷണ്ടിക്കാരാവുന്നത് ഇങ്ങനെ തല ചൊറിഞ്ഞിട്ടോ തല പെരുത്തിട്ടോ ആയിരിക്കണം എപ്പോഴും ചൊറിയേണ്ടതിനാല്‍ വിഗ് വെക്കാനും പറ്റില്ല.സൂപ്പര്‍ സ്റ്റാറുകളെ പോലെ തലയിലൊന്നുമില്ലാത്തവരുമല്ലല്ലോ.

സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രശ്നങ്ങള്‍ വിട്ട് സൈക്യാട്രിസ്റ്റ് വീട്ടുകാര്യത്തിലേക്ക് വന്നു,എങ്ങിനെയെങ്കിലും ഒന്നവസാനിപ്പിക്കണമല്ലോ.
മംഗലം കഴിഞ്ഞതാണോ?
“അതെ ”


എന്നായിരുന്നു?
കോമാളി ഒരു നിമിഷം ചിന്തയിലാണ്ടു.
പിന്നെ വെളിപാടു പോലെ ഡോക്ടറുടെ മുന്നില്‍ നിന്നും ചാടി എഴുന്നേറ്റു നിന്നു.
സൈക്യാട്രിസ്റ്റ് അസ്വസ്ഥനായി.ഒരു രോഗി കൂടി തന്നില്‍ നിന്നും രക്ഷപ്പെടുന്നു.


ഇരിക്കൂ...ചോദിക്കട്ടെ....കുട്ടികള്‍?
“കാര്യമെല്ലാം എനിക്ക് പിടി കിട്ടി ഡോക്ടറെ....
സെപ്റ്റംബര്‍ പതിനൊന്നിനായിരുന്നു എന്റെ മംഗലം(വിവാഹം).

ആയിടക്കു തന്നെയാണ് എനിക്കിതെല്ലാം പറ്റിയത് ,ചിലപ്പോ ആദ്യ രാത്രിയില്‍ തന്നെ ആയിരിക്കണം അത് സംഭവിച്ചത്.


വാതിലിലേക്ക് തിരിഞ്ഞ കോമാളിയെ നോക്കി സൈക്യാട്രിസ്റ്റിന് പൊട്ടിച്ചിരിക്കണമെന്നു തോന്നി.
പക്ഷെ ചിരി ചങ്കില്‍ കുരുങ്ങി ചുമ വന്നു.

സൈക്യാട്രിസ്റ്റും ചിന്തിച്ചതും രോഗി ചിന്തിച്ചതും ഒരേ കാര്യമായിരുന്നു.







19 comments:

മണിലാല്‍ said...

വാതിലിലേക്ക് തിരിഞ്ഞ കോമാളിയെ നോക്കി സൈക്യാട്രിസ്റ്റിന് പൊട്ടിച്ചിരിക്കണമെന്നു തോന്നി.
പക്ഷെ ചിരി ചങ്കില്‍ കുരുങ്ങി ചുമ വന്നു.
സൈക്യാട്രിസ്റ്റും വിവാഹിതനായിരുന്നു.

Anonymous said...

വിവാഹിതരെ ഇതിലെ ഇതിലെ

Anonymous said...

പാര്‍ട്ടിക്കാരനാണോ?
“അതെ”

ആക്ഷനില്‍ പങ്കെടൂത്തിട്ടുണ്ടോ?
“പങ്കെടുക്കണമെന്നുണ്ടായിരുന്നു.
പക്ഷെ പാര്‍ട്ടിക്കാര് എന്നെ ഒഴിവാക്കി.
ഞാനൊരു തമാശക്കാരനല്ലെ.
എല്ലാം എനിക്ക് തമാശയായിട്ടെ തോന്നിയിട്ടുള്ളു ”

nandakumar said...

സെപ്തംബര്‍ പതിനൊന്നിന് കോമാളിയുടെ ‘ട്വിന്‍ ടവര്‍’ തകര്‍ന്നിട്ടുണ്ടാകും...അതാവും :)

ശ്രീ said...

ഹ ഹ. അപ്പോ അതാണ് കാര്യം!

;)

krish | കൃഷ് said...

'thaalibaan'kaari iTichchuniraththi kaaNum... athaa.

:)

bluebird said...

pls visit...http://bluebird-dreamingtree.blogspot.com

കുറുമാന്‍ said...

ഹ ഹ പാവം കോമാളി.

Anonymous said...

കത്തിയേറ്,വാള്‍പ്പയറ്റ്,ഓതിരം കടകന്‍ തുടങ്ങിയ കലാപരിപാടികള്‍ കണ്ട് പേടിച്ചിട്ടുണ്ടോ?
സൈക്യട്രിസ്റ്റ് തലശ്ശേരി കമ്യൂണിസ്റ്റിനെ ഒന്ന് ചൊറിഞ്ഞുനോക്കി.
“അതൊക്കെ ഞങ്ങക്ക് എല്‍കേജി തൊട്ടെ പുത്തിരിയുള്ള കാര്യങ്ങളല്ല ”

Anonymous said...

കത്തിയേറ്,വാള്‍പ്പയറ്റ്,ഓതിരം കടകന്‍ തുടങ്ങിയ കലാപരിപാടികള്‍ കണ്ട് പേടിച്ചിട്ടുണ്ടോ?
സൈക്യട്രിസ്റ്റ് തലശ്ശേരി കമ്യൂണിസ്റ്റിനെ ഒന്ന് ചൊറിഞ്ഞുനോക്കി.
“അതൊക്കെ ഞങ്ങക്ക് എല്‍കേജി തൊട്ടെ പുത്തിരിയുള്ള കാര്യങ്ങളല്ല ”

Anonymous said...

Treat it as an isolated case, marjaraan. And pick up the threads of your life...

ഞാന്‍ ഹേനാ രാഹുല്‍... said...

ഹെലൊ...ഞാനും ഒരു ബ്ലോഗറായി.................

മണിലാല്‍ said...

ആക്ഷനില്‍ പങ്കെടൂത്തിട്ടുണ്ടോ?
“പങ്കെടുക്കണമെന്നുണ്ടായിരുന്നു.
പക്ഷെ പാര്‍ട്ടിക്കാര് എന്നെ ഒഴിവാക്കി.
ഞാനൊരു തമാശക്കാരനല്ലെ.
എല്ലാം എനിക്ക് തമാശയായിട്ടെ തോന്നിയിട്ടുള്ളു

മണിലാല്‍ said...
This comment has been removed by the author.
മണിലാല്‍ said...

ഒരു നാള്‍ കുഞ്ഞമ്പു തിരിച്ചറിയുന്നു ചിരിപ്പിക്കാനുള്ള തന്റെ കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു,
സ്വയം ചിരിക്കാനുള്ള കഴിവും.
മാനേജര്‍ ശ്രീധരേട്ടന്‍ പറയുന്നതു വരെ ഇതറിഞ്ഞിരുന്നില്ല.
തന്റെ നിഴല്‍ കണ്ടാല്‍ ചിരിച്ചുലയുമായിരുന്ന പ്രേക്ഷകരുടെ മുഖത്ത് ഇപ്പോള്‍ നിസംഗത മാത്രം.
ഒറ്റയടിക്ക് ലോകത്തിന്റെ നര്‍മം പോയി എന്നാണ് ആദ്യം കരുതിയത്.
ലോക്കല്‍ സിക്രട്ടറി സുധാകരന്‍ സഖാവിനോട് ഇക്കാര്യം ചോദിക്കാനിരുന്നതുമാണ്.
ഇതെല്ലാം ആഗോളവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് കേള്‍ക്കേണ്ടി വരും.

രസികന്‍ said...

ഹഹ അതെനിക്കിഷ്ടായി..

മണിലാല്‍ said...

“ ഞാന്‍ മണവാട്ടിയായിരിക്കുന്നു
എന്റെ ബോധം നേര്‍ത്തു നേര്‍ത്തു വരുന്നു.
ഞാനാകെ നനഞ്ഞിരിക്കുന്നു.
ആരും ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത പ്രണയത്തില്‍ ഞാന്‍ പൊടിഞ്ഞുപോകുന്നു.
സത്യത്തില്‍ ഇത് പ്രണയമല്ല,അതിനും മീതെയുള്ള ഒന്ന് .
അതിനുള്ള വാക്ക് എന്നില്‍ നിന്ന് തുടങ്ങും.
ഞാനില്ലാതാവുകയാണ്.
എന്റെ പിന്നിലും മുന്നിലും ഒരു രൂപം മാത്രം.
മറ്റൊന്നുമല്ല, അതെന്റെ സ്വാതന്ത്ര്യമാണ്

മണിലാല്‍ said...

ഒരു നാള്‍ കുഞ്ഞമ്പു തിരിച്ചറിയുന്നു ചിരിപ്പിക്കാനുള്ള തന്റെ കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു,
സ്വയം ചിരിക്കാനുള്ള കഴിവും.
മാനേജര്‍ ശ്രീധരേട്ടന്‍ പറയുന്നതു വരെ ഇതറിഞ്ഞിരുന്നില്ല.
തന്റെ നിഴല്‍ കണ്ടാല്‍ ചിരിച്ചുലയുമായിരുന്ന പ്രേക്ഷകരുടെ മുഖത്ത് ഇപ്പോള്‍ നിസംഗത മാത്രം.
ഒറ്റയടിക്ക് ലോകത്തിന്റെ നര്‍മം പോയി എന്നാണ് ആദ്യം കരുതിയത്.
ലോക്കല്‍ സിക്രട്ടറി സുധാകരന്‍ സഖാവിനോട് ഇക്കാര്യം ചോദിക്കാനിരുന്നതുമാണ്.
ഇതെല്ലാം ആഗോളവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് കേള്‍ക്കേണ്ടി വരും.

മണിലാല്‍ said...

ഒരു നാള്‍ കുഞ്ഞമ്പു തിരിച്ചറിയുന്നു ചിരിപ്പിക്കാനുള്ള തന്റെ കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു,
സ്വയം ചിരിക്കാനുള്ള കഴിവും.
മാനേജര്‍ ശ്രീധരേട്ടന്‍ പറയുന്നതു വരെ ഇതറിഞ്ഞിരുന്നില്ല.
തന്റെ നിഴല്‍ കണ്ടാല്‍ ചിരിച്ചുലയുമായിരുന്ന പ്രേക്ഷകരുടെ മുഖത്ത് ഇപ്പോള്‍ നിസംഗത മാത്രം.
ഒറ്റയടിക്ക് ലോകത്തിന്റെ നര്‍മം പോയി എന്നാണ് ആദ്യം കരുതിയത്.
ലോക്കല്‍ സിക്രട്ടറി സുധാകരന്‍ സഖാവിനോട് ഇക്കാര്യം ചോദിക്കാനിരുന്നതുമാണ്.
ഇതെല്ലാം ആഗോളവല്‍ക്കരണത്തിന്റെ ഭാഗമാണെന്ന് കേള്‍ക്കേണ്ടി വരും.


നീയുള്ളപ്പോള്‍.....